മതങ്ങൾ
ഗ്രന്ഥങ്ങളിലെവരികൾക്കിടയിൽസ്നേഹവും കാരുണ്യവുംഒളിഞ്ഞിരിക്കുന്നുഅവർ മഷിയിലെവിഷം മാത്രംകുടിക്കുന്നു,ഛർദ്ദിക്കുന്നു !മതം മടുപ്പിക്കുന്നമണം പാരിൽ വീശിയടിക്കുന്നു ദൈവംതേങ്ങി തേങ്ങികരയുന്നുഭൂമി പിടിച്ച് കുലുക്കുന്നു !
മഞ്ഞ സിഗ്നൽ
പണക്കൊഴുപ്പ്
അന്യന്റെ വിയർപ്പിൽ
ഉരുക്കിയൊഴിച്ചുണ്ടാക്കിയ
റബറൈസ്ഡ് റോഡിൽ
അഹങ്കാരം
കുത്തിനിറച്ച
കുഷ്യൻ സീറ്റിലിരുന്നു
ദുനിയാവിന്റെ
വളയം പിടിക്കുന്നവന്,
വഴിയോരക്കാഴ്ച്ചകളുടെ
നിറപ്പകിട്ടിൽ
അന്ധത ബാധിച്ചപ്പോൾ
പച്ചക്കും ചുവപ്പിനുമിടയിൽ
സൂക്ഷിക്കേണ്ടിയിരുന്ന
മഞ്ഞ സിഗ്നൽ
കാണാൻ കഴിഞ്ഞത്,
അടഞ്ഞ കണ്ണുകൾക്ക്
മുകളിൽ വീണ
വെളുത്ത തുണിയിലാണ് !!!
ഗൃഹ പ്രവേശം
മകനേ,ഇപ്പോൾഞങ്ങൾപുതിയ വീട്ടിലാണ്!നീപണിതു തന്നജനലുകളുള്ളഖബറിൽ ഞങ്ങൾ
ഉറങ്ങാതെയുറങ്ങുന്നു!
നീയോ
ഞങ്ങൾ പണിതു
തന്ന ജനലുകളില്ലാത്ത
വീട്ടിൽ
ഉണരാതെയുറങ്ങുന്നു !
ഉറക്ക ഗുളിക
ഉറക്ക ഗുളികയുടെകണക്ക് തെറ്റിയപ്പോള്ഉറക്കം നഷ്ടമായത്ഉറ്റവര്ക്കായിരുന്നുഇനിയുമുണരാത്തവന്റെകണ്പോളകളില് കണ്ണും നട്ട് കരളുരുകികാത്തിരിക്കുകയാണവര്!
സ്വഹാബികളും 'സാഹിബുകളും'
'പ്രവാചകരെ
അങ്ങയുടെ
അനുചരന്മാര്‍
നക്ഷത്രങ്ങളായിരുന്നു'
ഞങ്ങളോ,
കര്‍മ്മശാസ്ത്രത്തിന്റെ
പഴുതുകള്‍ തേടുന്ന
മിന്നാമിനുങ്ങുകളും !
അമ്മയും മകനും
അമ്മയിലെ വാശി
അവനിലേക്കാഞ്ഞൊന്നു വീശി !
തണലായിരുന്ന
പ്രണയമരം
മറിഞ്ഞുവീണതും,
ചതഞ്ഞരഞ്ഞതവന്റെ
ഹൃദയവും പ്രതീക്ഷയും
ഇന്നിപ്പോള്‍
പൊള്ളുന്ന വെയിലിലവനും
കണ്ണീര്‍മഴയിലമ്മയും!