കയർ പ്രേമികളോട്..!
" ഇന്നലെഭൂമിയെ മടുത്തഒരുവൻ ഒരു മുഴം
കയറിൽ
കയറി
ആകാശത്തേക്ക് പോയെന്ന് ! "
" ഇന്ന്
അവന്
തിരികെ
വരാൻ
നീളമുള്ള
കയറോ
അമ്മയുടെ
വയറോ
മതിയാകുന്നില്ലെന്നും !! "
"മഴ പ്രാർത്ഥനകൾ"
തിന്മകളാൽ
വരണ്ടുണങ്ങിയ
തൊണ്ടകളിൽ
നിന്നും
മുകളിലേക്ക്
പോയിട്ടുണ്ട്
കുറേ
"മഴ പ്രാർത്ഥനകൾ" !
വരും
പേമാരി
വരും !!
ഭ്രാന്തൻ
ഓർമ്മയും
മറവിയും
ഒരേ രാഗത്തിൽ
ഈണമിട്ട്
നിയന്ത്രിച്ചിരുന്ന,
മനസ്സിന്റെ
താളം
ഒരു വരി
പിഴച്ചപ്പോൾ...
പിന്നെ
അവനെ
നിയന്ത്രിച്ചത്
സ്വന്തക്കാർ
കാലിലണിയിച്ച
ചങ്ങലയുടെ
താളമായിരുന്നു!
എല്ലാ സ്വപ്നങ്ങളും
ചങ്ങലയിൽ
തളച്ചിട്ട
അന്നു രാത്രി,
ഇരുട്ടറയിൽ
തള്ളപ്പെട്ട
അവന്റെ
കട്ടിലിൽ
വീട്ടിലെ പട്ടി
മുള്ളിയത്രേ !!!