ഏട്ടനും അനിയനും
ഏട്ടനെന്ന മഹാവൃക്ഷത്തണലില്‍
ഞാന്‍ സസുഖം മൂടിപ്പുതച്ചുറങ്ങുകയായിരുന്നു
അര്‍ബുദം താണ്ഡവമാടിയ
ഏട്ടന്റെ ശിരസ്സില്‍
ഉച്ചസൂര്യൻ എത്തിയപ്പോഴാണ്
എന്റെ കണ്ണിലും മനസ്സിലും
ജീവിതത്തിന്റെ പ്രഭാതം തെളിഞ്ഞത്
ഒരു മരത്തടിയുടെ നിഴല്‍ത്തണലായെങ്കിലും
ഏട്ടനൊരു ആശ്വാസമേകാന്‍
ഞാനുണര്‍ന്നെണീറ്റതും അപ്പോഴായിരുന്നു
ഉറക്കച്ചടവ് മാറും മുമ്പേ
നിലച്ചുപോയ ഹൃദയവും പേറി
ഞാനീ കഫന്‍പുടവക്കുള്ളില്‍
അകവും പുറവുമായി വെന്തുരുകയാണിപ്പോള്‍
എത്രയെത്ര അഭിലാഷങ്ങളാണ്
ഈ മൂന്നു കഷ്ണത്തിനുള്ളില്‍
ചുരുട്ടിക്കെട്ടി പൊതിഞ്ഞതെന്നു
ഇവരുണ്ടോ അറിയുന്നു?
( ക്യാന്‍സര്‍ ബാധിച്ച ജ്യേഷ്ടന്റെ ജീവിതത്തെ കുറിച്ച് എപ്പോഴും ആവലാതിപ്പെട്ടിരുന്ന ഒരു പ്രിയ പ്രവാസി സുഹൃത്തിന്റെ പെട്ടെന്നുള്ള മരണം എന്നില്‍ സൃഷ്ടിച്ച വരികള്‍.ജ്യേഷ്ടന്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു.മരണം ആരെ , എപ്പോള്‍ തേടി വരുന്നെന്നു ആര്‍ക്കറിയാം സ്നേഹിതരെ? )
No comments:
Post a Comment