Tuesday, December 18, 2012

അച്ചുവേട്ടന്‍



അച്ചുവേട്ടന്‍ 


പാറയില്‍ പന്തുരുട്ടി ഉദയം കാണിച്ചത്
അദ്ധ്യെഹമായിരുന്നു
പാറപ്പുറത്തൊരു
കായിക സൌഹൃദമൊരുക്കിയതും
അദ്ധ്യെഹമായിരുന്നു

ശുഷ്കിച്ച കാലുകള്‍ ബൂട്ടുകള്‍ക്കായ്
പുഷ്ടിപ്പിച്ചെടുത്തതും

പാമ്പാട്ടിയുടെ കുഴലൂത്തു പോലെയൊരു
ഗ്രാമത്തെ വിസിലൂതി
കളി പഠിപ്പിച്ചതും

ഒരു ദേശത്തിന്റെ ഹൃദയരാഗത്തിനൊരു
ഫുട്ബോള്‍ താളത്തിന്റെ
മേളം ചേര്‍ത്തതും

പന്തുരുണ്ട മൈതാനങ്ങളിലൊക്കെയും
ഉച്ചഭാഷിണികളിലായെന്നും
ഒരു ഗ്രാമത്തിന്റെ
പേരറിയിച്ചതും

ഉദയയുടെ ഗുരുനാഥരും
ഏട്ടനും അച്ഛനുമാം
അച്ചുവേട്ടന്റെ മാത്രം സുകൃതം!

ഇല്ല ,ഗുരുവര്യരെ
മറക്കില്ലൊരിക്കലും ഞങ്ങള്‍
തലമുറകളിലൂടെ
പന്തുരുളുവോളം കാലം
അങ്ങയുടെ പാഥേയം!

പ്രാര്‍ത്ഥനയൊന്നു മാത്രം
ബാക്കിയായ് ഞങ്ങളിലിന്നു-
മൊരു പൊന്‍പുലരിക്കായ്‌
"കലകള്‍ക്കായ്
ഒരു അച്ചുവേട്ടന്‍ കൂടി
പിറക്കണേ" ന്ന് !



(ചുള്ളിപ്പാറ എന്ന  ഞങ്ങളുടെ ഗ്രാമത്തിനു കാല്പന്ത് കളിയിലൂടെ ഒരു പുതുജന്മം നല്‍കിയ പ്രിയപ്പെട്ട ഞങ്ങളുടെ ഗുരുനാഥന്‍ , ഉദയ സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ് ചുള്ളിപ്പാറയുടെ സ്ഥാപകന്‍, ഈ വരികള്‍ അദ്ധ്യേഹത്തിന്റെ മാതൃകാ ജീവിതത്തിനുള്ള ഉപഹാരമായി , ശിഷ്യരുടെ ഒരു എളിയ സമര്‍പ്പണം! )


No comments:

Post a Comment